Wednesday, August 29, 2012

തന്ത്രയുക്തി

തിരുവോണം വന്നല്ലൊ

ഇതിന്റെ ഐതിഹ്യത്തെ കുറിച്ച്‌ തര്‍ക്കങ്ങള്‍ എല്ലാകാലത്തും കേള്‍ക്കുന്നതാണ്‌. ഇതിന്റെ മാത്രം അല്ല, തത്വചിന്താപരമായ എന്തിനെ കുറിച്ചു രണ്ടു തരം വാദങ്ങള്‍ കേള്‍ക്കാം.

എന്തായിരിക്കാം ഇതിനു കാരണം?
ഓരോ വാദവും കേള്‍ക്കുമ്പോള്‍ സത്യമാണെന്ന് സാധാരണ ഒരാള്‍ക്കു തൊന്നും.
അതുകൊണ്ട്‌ നമുക്കിതിലേക്കൊന്ന് ഇറങ്ങി ചെന്നാലൊ?


ആദ്യമായി വിദ്യ നേടേണ്ട വഴികള്‍ നോക്കാം

പണ്ടുള്ളവര്‍ പറഞ്ഞു വിദ്യ നാലു തരത്തില്‍ ലഭിക്കുന്നു എന്ന്
1. ഗുരുവില്‍ നിന്ന് നാലിലൊന്ന്
2. പുസ്തകങ്ങളില്‍ നിന്നും നാലിലൊന്ന്
3. സുഹൃത്തുക്കളില്‍നിന്നും നാലിലൊന്ന്
4 ബാക്കി ജീവിതം മുഴുവന്‍ കൊണ്ട്‌.

ഇതില്‍ തത്വചിന്താപരമായ കാര്യങ്ങള്‍ പഠിക്കുന്നത്‌ ഗുരുവില്‍ നിന്നായിരിക്കണം. അത്‌ അടിസ്ഥാനം. ആടിസ്ഥാനത്തെ പോഷിപ്പിക്കാനുള്ള ഉപായങ്ങള്‍ ആണ്‌ ബാക്കി എല്ലാം.

ബ്ലോഗില്‍ ഉണ്ടായ ഒരു ദീര്‍ഘകാല തര്‍ക്കത്തില്‍ ഈ വിഷ്യം വന്നിരുന്നു.

അന്ന് ഒരാള്‍ തന്ന ഉദാഹരണം - എന്തും സ്വയം പഠിക്കാം, എന്തില്‍ നിന്നും പഠിക്കാം എന്നും ആീരുന്നു.
വളരെ ശരി.
പക്ഷെ അയാള്‍ കൊടൂത്ത ഉദാഹരണം ഇതായിരുന്നു അയാള്‍ തമിഴ്‌ വായിക്കാന്‍ പഠിച്ചത്‌ ബസിലെ ബോര്‍ഡ്‌ നോക്കിയാണത്രെ.

ബസ്സിലെ ബോര്‍ഡ്‌ നോക്കി തമിഴ്‌ വായിക്കാന്‍ പഠിക്കുന്നത്‌ വളരെ നല്ല കാര്യം.
പക്ഷെ ആ വിവരവും വച്ച്‌ കൊണ്ട്‌ ചെന്ന് തമിഴിലെ ക്ലാസിക്‌ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാല്‍ പോയാല്‍ അതിനെ ബോധം ഉള്ളവര്‍ വിവരക്കേട്‌ എന്നു വിളിക്കും. കാരണം അതിലെ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാത്രം അറീവ്‌ ബസ്സിലെ ബോര്‍ഡില്‍ നിന്നും ലഭിക്കില്ല
സംശയം ഉണ്ടോ?

ഭാരതീയ തത്വശാസ്ത്രം വ്യാഖ്യാനിക്കുകയോ അതിലെ വിഷയങ്ങളെ കുറിച്ചു തര്‍ക്കിക്കുകയൊ ചെയ്യണം എങ്കില്‍ ആദ്യം അത്‌ പഠിക്കേണ്ടതു പോലെ പഠിക്കണം വേണ്ടെ?

അതൊ ബസ്സിലെ ബോര്‍ഡ്‌ നോക്കി ഹിന്ദി അക്ഷരങ്ങള്‍ പഠിച്ചിട്ട്‌ അതേ ലിപിയില്‍ എഴുതിയിരിക്കുന്ന സംസ്കൃതം വായിച്ച്‌ അങ്ങു വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ മതിയൊ?

അതോ അതിന്റെ തര്‍ജ്ജമകള്‍ വായിച്ചിട്ട്‌ അതിന്‍ പ്രകാരം വായില്‍ തോന്നിയതു പോലെ പറഞ്ഞാല്‍ മതിയൊ?

എന്റെ അഭിപ്രായം പറഞ്ഞാല്‍ -

പോരാ

ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങള്‍ എല്ലാം തുടങ്ങുന്നത്‌ "ഓം" അല്ലെങ്കില്‍ "അഥ" എന്ന ഒരു പദം കൊണ്ടാണ്‌.

"ഓംകാരശ്ചാഥശബ്ദശ്ച
ദ്വാവേതൗ ബ്രഹ്മണഃ പുരാ
കണ്ഠ ഭിത്വാ വിനിര്യാതൗ
തസ്മാന്മാംഗളികാവുഭൗ"

എന്നു പറഞ്ഞ്‌ ഒരു വിശദീകരണവും കൊടൂത്തു. സന്തോഷമായില്ലെ?

ഓംകാരവും അഥ ശബ്ദവും ആദിയില്‍ ബ്രഹ്മാവിന്റെ കണ്ഠത്തില്‍ നിന്നുല്‍ഭവിച്ചതാണ്‌ അതു കൊണ്ട്‌ അവ രണ്ടും മംഗളകാരകങ്ങള്‍ ആണ്‌. അതുകൊണ്ട്‌ ഇവയില്‍ ഒന്നിനെ കൊണ്ട്‌ തുടങ്ങും എന്ന്.

ഇതു വായിച്ചു കഴിഞ്ഞാല്‍ കഠോപനിഷത്തിലെ സന്ദര്‍ഭം വായിക്കണം.
വിശദമായി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്‌. അത്‌ അവിടെ വായിക്കുക. അതിന്റെ ഒരു ചുരുക്കം ഇവിടെ പറയാം.

കഠോപനിഷത്തില്‍ നചികേതസ്‌ എന്ന ഒരു രാജകുമാരന്‍ തന്റെ അച്ഛന്‍ യാഗം നടത്തി വയസായ പശുക്കളെ ദാനം ചെയ്യുന്നതു കണ്ടപ്പോള്‍ അത്‌ ഇഷ്ടപ്പെടാതെ അച്ഛനെ കാര്യം ബോധിപ്പിക്കാനായി "തന്നെ ആര്‍ക്കാണ്‍ ദാനം ചെയ്യാന്‍ പോകുന്നത്‌?" എന്നു ചോദിച്ചു

പലതവണ ചോദിച്ചപ്പോള്‍ കുപിതനായി നിന്നെ യമനാണ്‌ കൊടൂക്കാന്‍ പോകുന്നത്‌ എന്നു പറഞ്ഞു രാജാവ്‌

അതു കേട്ടതു കുമാരന്‍ യമന്റെ അടുത്തെത്തി

അവിടെ വച്ച്‌ യമനോട്‌ മരണശേഷം ഉള്ള അവസ്ഥയെ കുറീച്ച്‌ ഒരു ചോദ്യം ഉണ്ട്‌. ആ ചോദ്യത്തിനുത്തരം യമന്‍ അറിയാന്‍ പാടീല്ലാഞ്ഞിട്ടല്ല ആദ്യം മറ്റു പല വേലത്തരങ്ങളും കാണിക്കുന്നത്‌.
പിന്നെയൊ?

ആ ചോദ്യത്തിനുള്ള ഉത്തരം ഉള്‍കൊള്ളാന്‍ ഈ കുട്ടിയ്ക്കു കഴിവുണ്ടോ എന്നു പരിശോധിക്കുകയാണ്‌.
ആ കഴിവുള്ളവരോടെ അതു പറയാവൂ ഇല്ലെങ്കില്‍ ഗുണമുണ്ടാകുകയില്ല എന്നു മാത്രമല്ല പിച്ചാത്തി ഉണ്ടാക്ക്ന്‍ ഉതകുന്ന ഇരുമ്പിന്റെ വിദ്യ പഠിച്ചിട്ട്‌ വാളുണ്ടാക്കുന്നതു പോളെ ചിലപ്പോള്‍ അബദ്ധവും ആയേക്കാം.

അതു വരാതിരിക്കാന്‍ ശിഷ്യനെ പരീക്ഷിക്കുകയാണ്‌.

ബാക്കി അവിടെ വായിക്കുക

ഇവിടെ നാം പറഞ്ഞത്‌ "ഓം" അല്ലെങ്കില്‍ "അഥ" അല്ലെ?

ഇവിടത്തെ അഥയ്ക്കും അതെ ഉദ്ദേശം ആണ്‌

ഇനി പറയാന്‍ പോകുന്ന ശാസ്ത്രം ഉള്‍ക്കൊള്ളാന്‍ കഴിവില്ലാത്തവര്‍ക്കായിരുന്നു ബ്രഹ്മാവിന്റെ മുഖത്തില്‍ നിന്നുള്ള ഉത്ഭവം.

ഉള്ളവനാണെങ്കില്‍ ഗുരു പറയുന്നത്‌ യഥാര്‍ത്ഥ അര്‍ത്ഥം ആയിരിക്കും

അതിന്റെ സൂചന ആണ്‌ അഥ = അനന്തരം

എന്തിന്‌ അനന്തരം?

ശിഷ്യപ്രശ്നാനന്തരം

ആ വിദ്യ നേടാനുള്ള പൂര്‍വ ജ്ഞാനം ലഭിച്ചതു കൊണ്ട്‌ ശിഷ്യന്‍ ഇനി പറയുവാന്‍ പോകുന്ന വിഷയം ഏതിനുത്തരമാണോ ആ ചോദ്യം ചോദിച്ചതിന്‌ അനന്തരം.

അഥ കഴിഞ്ഞാല്‍ ഉപയോഗിക്കുന്ന അടൂത്ത വാക്ക്‌ ആണ്‌ "അതഃ"

ആയുര്‍വേദത്തില്‍ കേട്ടിട്ടുണ്ടാകും "അഥാതോ രോഗഭിഷഗ്ജിതീയം വ്യാഖ്യാസ്യാമഃ"
ബ്രഹ്മസൂത്രം തുടങ്ങുന്ന - "അഥാതോ ബ്രഹ്മജിജ്ഞാസാ"

അതായത്‌ ഈ അഥയും അതഃ യും ഒന്നിച്ച്‌ പറയുന്നു.

അതഃ = അതു കാരണം
ഏതു കാരണം?
ശിഷ്യന്‍ ചോദിച്ചതു കൊണ്ട്‌

അതെന്താ എടുത്തു പറഞ്ഞത്‌?

ചോദിച്ചില്ലെങ്കില്‍ പറയരുത്‌

കാരണം ആ ചോദ്യം വന്നില്ലെങ്കില്‍ അത്‌ അവന്‍ ഉള്‍ക്കൊള്ളാന്‍ ആയില്ല എന്നര്‍ത്ഥം.

മുകളില്‍ എഴുതിയ വിഷയം "തന്ത്രയുക്തി" എന്നു പറയും.
തന്ത്രയുക്തി എന്ന ഒരു ശാസ്ത്രം തന്നെ ഉണ്ട്‌ എങ്ങനെ ആണ്‌ ശാസ്ത്രങ്ങള്‍ പഠിക്കേണ്ടതും പത്തീപ്പിക്കേണ്ടതും എന്നു മനസിലാക്കാന്‍

അതു പഠിച്ചിട്ടു വേണം ശാസ്ത്രം പഠിക്കാന്‍

അല്ലാതെ വല്ല അണ്ടനും അടകോടനും ഒക്കെ ശാസ്ത്രം വ്യാഖ്യാനിക്കുമ്പോള്‍ ഇങ്ങനിരിക്കും

തുടരാം

3 comments:

  1. മുകളില്‍ എഴുതിയ വിഷയം "തന്ത്രയുക്തി" എന്നു പറയും.
    തന്ത്രയുക്തി എന്ന ഒരു ശാസ്ത്രം തന്നെ ഉണ്ട്‌ എങ്ങനെ ആണ്‌ ശാസ്ത്രങ്ങള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും എന്നു മനസിലാക്കാന്‍

    അതു പഠിച്ചിട്ടു വേണം ശാസ്ത്രം പഠിക്കാന്‍

    അല്ലാതെ വല്ല അണ്ടനും അടകോടനും ഒക്കെ ശാസ്ത്രം വ്യാഖ്യാനിക്കുമ്പോള്‍ ഇങ്ങനിരിക്കും

    ReplyDelete
  2. തിരക്കുപിടിച്ചെഴുതി പെട്ടെന്ന് തീര്‍ത്തത്‌
    പോലെ തോന്നിച്ചു.എന്തുപറ്റി ഡോക്റ്റര്‍,
    അപൂര്‍ണ്ണത.........
    ഓണാശംസകൾ

    ReplyDelete
  3. തങ്കപ്പൻ ചേട്ടാ തിരക്ക് പിടീച്ചതല്ലെ ജീവിതം
    എത്രയോ കുറൂക്കന്മാരും കടുവകളും ഉണ്ട് ചുറ്റിനും
    നമ്മളോ രക്ഷപെടില്ല
    നമ്മുടെ മക്കൾകെങ്കിലും രക്ഷ വേണ്ടെ?

    ReplyDelete