Friday, November 26, 2010

ബൃഹദാരണ്യകം




ബൃദാരണ്യക ഉപനിഷത്തിന്റെ വിശദീകരണങ്ങള്‍ വായിച്ചിരിക്കുമല്ലൊ

സംസ്കൃതം പഠിക്കേണ്ടതിനെ രീതിയെ പറ്റി ഞാന്‍ പല പോസ്റ്റുകളും എഴുതിയിട്ടുണ്ട്‌.

ഇനി സംസ്കൃതം വിടാം ഹിന്ദി അറിയാമായിരിക്കുമല്ലൊ.

ബൃഹദാരണ്യകത്തില്‍ "അശ്വം" എന്താണെന്നും അശ്വമേധം എന്താണെന്നും ദാ ഇവിടെ നോക്കുക.

Wednesday, November 24, 2010

ബ്രഹ്മസൂത്രം

ബ്രഹ്മസൂത്രത്തെകുറിച്ച്‌ ഇവിടെ ഒരു കമന്റ്‌ കണ്ടു പോയി നോക്കി അതില്‍ കാണിച്ച ലേഖനം വായിച്ചു. (But the link shown there is not working now. He might have removed it)

അതുകൊണ്ട്‌ ഒരു ചെറിയ കുറിപ്പ്‌ എഴുതാം എന്നു വച്ചു.

ബാദരായണന്‍ (വ്യാസന്‍) എഴുതിയ ബ്രഹ്മസൂത്രം

സൂത്രം

"അല്‍പാക്ഷരമസന്ദിഗ്ദ്ധം
ബഹ്വര്‍ത്ഥം വിശ്വതോമുഖം
അസ്തോഭമനവദ്യം ച
സൂത്രം സൂത്രവിദോ വിദുഃ"

അക്ഷരങ്ങള്‍ വളരെകുറവുപയോഗിച്ച്‌, വളരെ വിശാലമായ അര്‍ത്ഥങ്ങളെ പറയുവാന്‍ ഉപയോഗിക്കുന്ന സങ്കേതം ആണ്‌ സൂത്രം. അതില്‍ വായിക്കുന്നവര്‍ക്കു അര്‍ത്ഥം ഉണ്ടെന്നു തോന്നണം എന്നില്ല. അതിലെ ഒരക്ഷരം പോലും അര്‍ത്ഥമില്ലാത്തതല്ല

ഇത്‌ എടുത്തു പറയുവാന്‍ കാരണം
തോലന്‍ സംസ്കൃതത്തിനെ കളിയാക്കുവാനായി എഴുതിയ ഈ ശ്ലോകം നോക്കുക
"ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വട
ഇത്ഥം കൂജയതെ കുക്കു
ചവൈതുഹി ചവൈതുഹി"

അല്ലയോ രാജേന്ദ്ര (രാജശ്രേഷ്ഠ)
ഉത്തിഷ്ഠ ഉത്തിഷ്ഠ (ഉണര്‍ന്നെഴുനേറ്റാലും)
മുഖം പ്രക്ഷാളയസ്വ = മുഖം കഴുകിയാലും

- അതു കഴിഞ്ഞുള്ള 'ട" എന്നത്‌ സംസ്കൃതം സ്വീകരിക്കുന്ന ദൂരാന്വയം ഉപയോഗിച്ച്‌ മൂന്നാമത്തെ പാദത്തിന്റെ അവസാനം ഉള്ള "കുക്കു" വിനോടൂ ചേര്‍ത്ത്‌ കുക്കുട എന്നു വായിക്കണം എന്നു കളിയാക്കുന്നു

ഇത്ഥം കൂജയതെ കുക്കുട (കുക്കു + ട) = ഇപ്രകാരം പൂങ്കോഴി കൂവുന്നു

ച വൈ തു ഹി = ഈ നാലു വാക്കുകള്‍ അര്‍ത്ഥമില്ലാത്തവ എന്നു പ്രസിദ്ധങ്ങള്‍ ആണ്‌ ( യാഥാര്‍ത്ഥ്യം അങ്ങനെ അല്ല എങ്കിലും)

അതുകൊണ്ട്‌ പാദപൂരണത്തിനു വേണ്ടി ഇവ ഈരണ്ടു പ്രാവശ്യം ഉപയോഗിച്ചു.

അപ്പോള്‍ സൂത്രത്തില്‍ പറയുന്ന ഓരോ അക്ഷരവും അര്‍ത്ഥപൂര്‍ണമാണ്‌.

ഈ സങ്കേതം പണ്ടുപയോഗിച്ചിരുന്നത്‌ ഗുരുകുലവിദ്യാഭ്യാസത്തിലായിരുന്നു.

എഴുതി സൂക്ഷിക്കാനുള്ള സൗകര്യം കുറവായിരുന്ന അക്കാലത്ത്‌ അനേകം അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ചെറിയ ചെറിയ വാക്യങ്ങള്‍ (നാം പരീക്ഷയ്ക്കു പഠിക്കുമ്പോള്‍ ഉപയോഗിക്കുന്ന ചുരുക്കുവിദ്യയില്ലെ അതു തന്നെ) അവര്‍ നിര്‍മ്മിച്ചഹായിരിക്കാം.

അതുകൊണ്ടു തന്നെ ആ സൂത്രങ്ങള്‍ക്കു വിശദീകരണം എഴുതുന്നത്‌ സാധാരണഗതിയില്‍ ശിഷ്യന്മാര്‍ ആയിരുന്നു.

ഗുരു ഉദ്ദേശിച്ചത്‌ എന്താണ്‌ എന്ന് പൂര്‍ണ്ണമായും മനസ്സിലാക്കിയ ശിഷ്യന്മാര്‍ അതിനു ഭാഷ്യം എഴുതും.

ഭാഷ്യം

"സൂത്രാര്‍ത്ഥോ വര്‍ണ്ണ്യതേ യത്ര
വാക്യൈഃ സൂത്രാനുസാരിഭിഃ
സ്വപദാനി ച വര്‍ണ്ണ്യന്തേ
ഭാഷ്യം ഭാഷ്യവിദോ വിദുഃ"

അനുക്രമമായ സൂത്രങ്ങള്‍ക്കു അവയ്ക്കനുസരിച്ച അര്‍ത്ഥങ്ങളും കൂട്ടത്തില്‍ തന്റേതായ വിശദീകരണങ്ങളും ചേര്‍ത്ത്‌ എഴുതുന്നതാണ്‌ ഭാഷ്യം.

സൂത്രാനുസാരികള്‍ ആയിരിക്കണം അര്‍ത്ഥവിശദീകരണം, വ്യക്തതക്കുറവുള്ളിടത്ത്‌ തന്റേതായ വിശദീകരണങ്ങളും വേണം

cherry picking നടത്തിയാല്‍ ഏതു സൂത്രത്തിനും ഏതര്‍ത്ഥവും ഉണ്ടാക്കാം. അങ്ങനെ വരരുത്‌, മൊത്തത്തില്‍ നോക്കിയാല്‍ ആചാര്യന്‍ ഉദ്ദേശിച്ചതു തന്നെ ആയിരിക്കണം താല്‍പര്യം - അതുകൊണ്ടാണ്‌ സൂത്രാനുസാരിഭിഃ എന്ന് എടുത്തു പറഞ്ഞത്‌.

അര്‍ത്ഥവിശദീകരണം അപ്പോള്‍ ഒന്നുകില്‍ സര്‍വജ്ഞന്‌ അല്ലെങ്കില്‍ അതേ ഗുരുവിന്റെ ഉത്തമശിഷ്യനു മാത്രമേ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കൂ എന്നു വ്യക്തമായില്ലെ?

തന്ത്രയുക്തി

ഭരതീയതത്വശാസ്ത്രം പഠിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഒരു സങ്കേതം ആണ്‌ തന്ത്രയുക്തി.

ഒരേ പദത്തിനു പല അര്‍ത്ഥങ്ങള്‍ ഉണ്ടാകാം. അതില്‍ ഏതര്‍ത്ഥമാണ്‌ സാന്ദര്‍ഭികമായി എടുക്കേണ്ടത്‌ എന്നതുപോലെ ഉള്ള വിശദാംശങ്ങള്‍ പറയുന്ന സങ്കേതം ആണ്‌ തന്ത്രയുക്തി.

തര്‍ക്കത്തിന്റെ പരിമിതി

രണ്ടു പേര്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ അവരില്‍ ഒരാള്‍ തല്‍ക്കാലം ജയിച്ചു എന്നു വരാം

പക്ഷെ അയാള്‍ ജയിച്ചു എന്നതു കൊണ്ടൂ മാത്രം അയാളുടെ വാദം ശരി ആയിക്കൊള്ളണം എന്നില്ല.

കാരണം മറ്റൊരവസരത്തില്‍ മറ്റൊരാള്‍ അയാളേ തോല്‍പ്പിച്ചു എന്നു വരാം

അപ്പോള്‍ തര്‍ക്കം കൊണ്ടു നേടൂന്ന വിജയം ആത്യന്തികമാകണം എങ്കില്‍ ഈ പ്രപഞ്ചത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളവരും , ഇന്നുള്ളവരും ഇനി ഉണ്ടാകാന്‍ പോകുന്നവരും എല്ലാം അടങ്ങുന്ന ഒരു സദസ്സില്‍ നടക്കണം

അത്‌ അസംഭാവ്യവും ആണ്‌.

അപ്പോള്‍ തര്‍ക്കം നടത്തുന്നതിന്‌ ഏതെങ്കിലും ഒരു നിയമിത പരിമിതി ഉണ്ടായിരിക്കണം അതിനനുസരിച്ചേ തര്‍ക്കം നടത്താവൂ എന്നും വേണം

അതെന്തായിരിക്കാം?

ഭാരതീയതത്വശാസ്ത്രത്തെ കുറീച്ചാണ്‌ തര്‍ക്കം എങ്കില്‍ അതിന്റെ അടീസ്ഥാനം വേദങ്ങള്‍ ആയിരിക്കണം

വേദങ്ങള്‍ ആപ്തവാക്യം എന്നാണ്‌ പറയപ്പേടൂന്നത്‌

"ആപ്തസ്തു യഥാര്‍ത്ഥവക്താ"

യാഥാര്‍ത്ഥ്യം പറയുന്നവന്‍ ആണ്‌ ആപ്തന്‍.

വേദങ്ങളില്‍ അവസാനം പറയുന്ന "വേദാന്തം" അഥവാ ഉപനിഷദ്വാക്യങ്ങള്‍ ആണ്‌ യാഥാര്‍ത്ഥ്യം

അപ്പോള്‍ ചര്‍ച്ചയുടെ അടിസ്ഥാനം ഉപനിഷദ്വാക്യങ്ങള്‍ ആയിരിക്കണം.

സൂത്രാനുസാരി ആയ വിശദീകരണം ഉപനിഷദ്വാക്യങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ - അതു നിലനില്‍ക്കില്ല എന്നര്‍ത്ഥം.

പ്രതിജ്ഞ

ഭാരതീയതത്വശാസ്ത്രങ്ങളുടെ ഒരു രീതി ആദ്യം ആചാര്യന്‍ പറയുവാന്‍ ഉദ്ദേശിക്കുന്ന രത്നച്ചുരുക്കം പറയും അതിനെ 'പ്രതിജ്ഞ' എന്നു വിളിക്കുന്നു

ആ പറയുന്ന പ്രതിജ്ഞയെ ശിഷ്യനു മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടി ആണ്‌ പിന്നീടുള്ള വിശദീകരണങ്ങള്‍

വിശദീകരണം നല്‍കാന്‍ വേണ്ടി പറയുന്നതൊക്കെ ശാശ്വതസത്യങ്ങള്‍ ആയിരിക്കണം എന്നില്ല.

"അ" എന്നു നാവു കൊണ്ടുച്ചരിച്ചാല്‍ വരുന്ന ശബ്ദം എനിക്കു മറ്റൊരാള്‍ക്കു പറഞ്ഞു കൊടൂക്കണം എങ്കില്‍ എന്തു ചെയ്യും ?

ആള്‍ അടുത്തുണ്ടെങ്കില്‍ പറഞ്ഞു കേള്‍പ്പിക്കാം. എന്നാല്‍ പിന്നേടത്തേയ്ക്കു വേണ്ടി എഴുതി വയ്ക്കണം എങ്കിലോ?

അതിനൊരു ലിപി വേണം

അപ്പോള്‍ മലയാളക്കാരനായ ഞാന്‍ അതിനെ "അ" എന്നെഴുതും. അതു കാണുന്ന മലയാളം പഠിച്ചു വിശ്വസിച്ച ആള്‍ "അ " എന്നു വായിക്കും.

പക്ഷെ ഞാന്‍ നാവു കൊണ്ടുണ്ടാക്കിയ ശബ്ദം ആണ്‌ ആ എഴുതിയിരിക്കുന്നത്‌ എന്നു പറഞ്ഞാലോ , ആ ശബ്ദത്തിന്റെ രൂപം അഥവാ വിഗ്രഹം ആണ്‌ "അ" എന്നു പറഞ്ഞാലോ അതു ശാശ്വത സത്യം അല്ല - താല്‍ക്കാലിക സത്യം മാത്രം ആണ്‌
ഒരു ചവിട്ടുപടി മാത്രം

അതുപോലെ ആചാര്യന്മാര്‍ പല ചവിട്ടുപടികളും ഉപയോഗിക്കും

ശിഷ്യന്‌ അവസാനം താനുദ്ദേശിച്ച പ്രതിജ്ഞ മനസ്സിലാകണം എന്നതേ ഉള്ളു ഉദ്ദേശം.

ഉപനിഷദ്വാക്യങ്ങള്‍

"ഓം ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്‌"

ഈ ജഗത്‌ സൃഷ്ടിയ്ക്കുമുമ്പ്‌ ആത്മാവൊന്നു മാത്രം ആയിരുന്നു എന്നര്‍ത്ഥം

രണ്ടായ ഒരവസ്ഥ ഇല്ല, ആകെ അതു മാത്രം.

കുശവന്‍ മണ്ണു കൊണു കുടം ഉണ്ടാക്കുന്നതു പോലെ ഉള്ള സൃഷ്ടിസങ്കല്‍പം അല്ല ഭാരതീയതത്വശാസ്ത്രത്തില്‍.

കൂടൂതല്‍ ഇവിടെ വായിക്കുക.


അപ്പോള്‍ ഉപനിഷദ്വാക്യങ്ങള്‍ക്കനുസൃതമായ വ്യാഖ്യാനമായി പരക്കെ അംഗീകരിക്കപ്പെട്ടത്‌ ശ്രീശങ്കരാചാര്യരുടെ ഭാഷ്യം ആണ്‌.

അതിനു മുമ്പുണ്ടായിരുന്ന ഭാരുചി,കപര്‍ദ്ദി,ബോധായനന്‍, ഔഡുലോമി, ടങ്കന്‍, ഗുഹന്‍ എന്നിവരുടെയും , പിന്നീടൂണ്ടായ രാമാനുജന്റെ ശ്രീഭാഷ്യം, മാധവാചാര്യന്റെ പൂര്‍ണ്ണപ്രജ്ഞാഭാഷ്യവും, വല്ലഭാചാര്യരുടെ അനുഭാഷ്യവും, നിംബാര്‍ക്കന്റെ പാരിജാതസൗരവവും , ഭാസ്കരന്റെ ദ്വൈതാദ്വൈതവും തുടങ്ങി അനേകം കൃതികള്‍ ഉണ്ട്‌
പക്ഷെ അവയൊന്നും മേല്‍പ്പറഞ്ഞ രീതിയില്‍ പരിശോധിച്ചാല്‍ യുക്തമല്ല എന്നാണു കാണുന്നത്‌.

ലോകം ഉണ്ടായ കാലം മുതല്‍ തുടര്‍ന്നു വരുന്ന ഈ തര്‍ക്കം ഒരു കമന്റിലോ ഒരു പോസ്റ്റിലൊ മുഴുവന്‍ ഗൂഗിളിലൊ പോലും തീരില്ല എന്നറിയാം എന്നാലും ചുമ്മാ

Sunday, November 21, 2010

നട്ടെല്ലും യോഗയും





ചിത്രത്തില്‍ മഞ്ഞ വര - Intervertebral Disc

പച്ച വര - സുഷുമ്ന

നീലവര - കശേരു body

ചുവപ്പ്‌ വര - disc prolapse കാരണം സുഷുമ്ന തള്ളപ്പെട്ടു ചുരുങ്ങിയിരിക്കുന്നു.

Read More Here
http://www.ispub.com/journal/the_internet_journal_of_neurosurgery/volume_5_number_1_24/article_printable/bilateral_foot_drop_without_cauda_equinae_syndrome_due_to_l4_l5_disc_prolapse_a_case_report.html

http://keepinguptodate.wordpress.com/2008/05/28/prolapsed-intervertebral-disc/

http://www.spineuniverse.com/anatomy/vertebral-column

നമ്മുടെ നട്ടെല്ലിന്റെ ഘടന അല്‍പം അറിഞ്ഞിരിക്കുക.

കുനിഞ്ഞു നിന്ന് അല്ലെങ്കില്‍ ഇരുന്ന് അധികസമയം ജോലിചെയ്യുന്നവര്‍ പ്രത്യേകിച്ചും.

നട്ടെല്ല് ഉണ്ടാക്കിയിരിക്കുന്നത്‌ അനേകം കശേരുക്കള്‍ ഒന്നിനു മുകളില്‍ ഒന്നായി അടൂക്കി വച്ചാണ്‌.

അതിലെ ഓരോ കശെരുവിനും അതിന്റെ body എന്നും, spine എന്നും പറയുന്ന രണ്ട്‌ ഭാഗങ്ങള്‍ ഉണ്ട്‌. ഇതിനിടയില്‍ ഉള്ള ഒരു ദ്വാരം ആണ്‌ മുകളില്‍ നിന്നും താഴെ വരെ സുഷുമ്ന Spinal Cord യ്ക്കുള്ള ഇടമായി രൂപാന്തരപ്പെടുന്നത്‌.

കുനിയുകയും നിവരുകയും മറ്റും ചെയ്യുമ്പോള്‍ സുഷുമ്നയ്ക്കു കേടു തട്ടാതിരിക്കുവാനായി അതിനെ ഈ കുഴലില്‍ സൂക്ഷിച്ചിരിക്കുന്നു.

സാധാരണ ഗതിയില്‍ വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയുടെ എല്ലുകളും മസിലുകളും ബലമുള്ളവയായിരിക്കും, എന്നാല്‍ മടിയന്മാരില്‍ അങ്ങനെ അല്ല

ശരീരത്തിന്‌ ഒരു നിയമം ഉണ്ട്‌ - നല്ലവണ്ണം ജോലി ചെയ്യുന്ന ഭാഗ്ത്തിന്‌ ആവശ്യത്തിനു പോഷണം എത്തിക്കും,. അല്ലാത്തവരുടെ പോഷണം കുറയ്ക്കും വേണ്ടിവന്നാല്‍ പോഷണം നിര്‍ത്തും

അല്ലാതെ ഒരുമാതിരി ബോസ്‌ മാരെ പോലെ - ചന്തി ചൊറിയുന്നവനു പ്രൊമോഷനും ജോലി ചെയ്യുന്നവന്‌ കൂടൂതല്‍ ജോലിയും - അല്ല

അപ്പോള്‍ പറഞ്ഞു വന്നത്‌, നമ്മുടെ നട്ടെല്ലും ബലം കുറഞ്ഞു പോകും ഒരുപാടു നേരം ഇരുന്നു പണിചെയ്യുന്നവരില്‍ (അവര്‍ക്കു വ്യായാം ഇല്ലെങ്കില്‍)

മറ്റൊരു ദൂഷ്യവശം ഇരിക്കുമ്പോള്‍ മുന്നോട്ടു കുനിയാനുള്ള ഒരു പ്രവണത നമുക്കെല്ലാം ഉണ്ട്‌.

പടത്തില്‍ നോക്കിയാല്‍ അറിയാം സുഷുമ്ന കശേരു body യുടെ പിന്നില്‍ കൂടിയാണ്‌ പോകുന്നത്‌

മുന്നോട്ട്‌ അധികം കുനിയുമ്പോള്‍ രണ്ട്‌ കശേരുക്കളുടെ ഇടയിലുള്ള disc ന്റെ മുന്‍ഭാഗത്ത്‌ മര്‍ദ്ദം കൂടുതലും പിന്‍ഭാഗത്ത്‌ മര്‍ദ്ദം കുറവും ആണ്‌. അപ്പോള്‍ അതിനു പിന്നിലേക്ക്‌ തള്ളാനുള്ള ഒരു പ്രവണത ഉണ്ടാകും.

ചില ദൗര്‍ഭാഗ്യവാന്മാരില്‍ കുനിഞ്ഞു നിന്നു ഭാരം എടുക്കുക പോലെ ഉള്ള സന്ദര്‍ഭങ്ങളില്‍ ഈ മര്‍ദ്ദം കൂടൂമ്പോള്‍ അതിനെ നിലയ്ക്കു നിര്‍ത്തുന്ന ligamentന്‌ തകരാറുണ്ടാകുകയും disc Spinal Canalലേക്ക്‌ തള്ളിപോരികയും ചെയ്യും.

ബലക്കുറവുണ്ടെങ്കില്‍ കുനിഞ്ഞു നിന്നു ചുമയ്ക്കുമ്പോഴും ഇതു സംഭവിക്കാം

നിലം തൂത്തുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ Case അണ്‌ മുകളില്‍ കൊടൂത്ത പടം.

അതുകൊണ്ട്‌ ആദ്യമായി യോഗ ചെയ്യുന്നവര്‍ മുന്നോട്ടു കുനിഞ്ഞുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിനു മുമ്പ്‌ പിന്നിലേക്കു വളയുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതാണ്‌ നല്ലത്‌

ലേലു അല്ലു









ഇതുവരെ യോഗ ഒന്നും ചെയ്തിട്ടില്ലാത്തവര്‍ക്കു ആദ്യമായി ചെയ്തു തുടങ്ങാന്‍ പറ്റിയ ചിലത്‌ ഇവിടെ കാണിക്കാം.

തുടങ്ങുന്നതിനു മുമ്പ്‌ കുറച്ചു നേരം ഒരു ബാറില്‍ തൂങ്ങി ആടൂന്നതു നന്നായിരിക്കും.(കതകിന്റെ കട്ടളപ്പടിയില്‍ സൗകര്യമുണ്ടെങ്കില്‍ അതായാലും മതി)

മലര്‍ന്നു കിടന്ന് കൊണ്ട്‌ ചെയ്യാവുനതാണ്‌ ആദ്യം.

കുറച്ചു നേരം മലര്‍ന്നുകിടന്നു ശ്വാസം നീട്ടിവലിക്കുകയും സാവകാശം പുറമേയ്ക്കു വിടൂകയും ചെയ്യുക.

പിന്നീട്‌ ആദ്യം ശ്വാസം മുഴുവന്‍ ഉള്ളിലേക്കെടുത്തിട്ട്‌ ഇടത്തെ കാല്‍ സാവകാശം മുകളിലേയ്യ്കുയര്‍ത്തുക 10- 15 ഡിഗ്രി മതി.

അതുകഴിഞ്ഞാല്‍
ശ്വാസം പുറമേയ്ക്കു വിട്ടുകൊണ്ട്‌
തലയുയര്‍ത്തി പാദത്തിലേക്കു നോക്കുക
ആ നിലയില്‍ നിര്‍ത്തി 1000, 2000, 3000, 4000, 5000 എന്നു മനസ്സില്‍ എണ്ണുക. അതിനുള്ളില്‍ കാല്‍പാദം വിറയ്ക്കാന്‍ തുടങ്ങുന്നു എങ്കില്‍ അതിനുമുന്‍പ്‌ കാല്‍ താഴ്തി നിലത്തു വയ്ക്കുക.

അതേപോലെ വലതുകാലും

അതിനു ശേഷം രണ്ടുകാലുകളും ഒരുമിച്ചും ചെയ്യുക.

ഓരോ ദിവസവും
ക്രമേണ എണ്ണത്തിന്റെ എണ്ണം കൂട്ടുക 10-15 സെക്കന്റ്‌ ചെയ്യാന്‍ സാധിച്ചാല്‍ വളരെ നല്ലത്‌.

ഇതേ ക്രമം തന്നെ കമഴ്‌ന്നു കിടന്നു കാലുകള്‍ പിന്നിലേയ്ക്കു പൊക്കുന്ന വ്യായാമവും അടൂത്ത വിഡിയൊയില്‍ കാണുക.

വജ്രാസനവും തുടര്‍ന്നു ഭുജംഗാസനവും ചെയ്യാം .
ഇവയൊക്കെ ഏറ്റവും എളുപ്പം ശീലിക്കാവുന്നവയും ശരീരത്തിന്‍ വളരെ ഗുണം ചെയ്യുന്നവയും ആണ്‌

ഒരു മാസം ചെയ്തിട്ട്‌ വ്യത്യാസം അനുഭവിക്കുക

ഞാന്‍ യോഗാഭ്യാസി ഒന്നും അല്ല അതിന്റെതായ പോരായ്മകള്‍ കാണുന്നത്‌ ക്ഷമിക്കുക - പക്ഷെ ചെയ്യേണ്ട രീതി മനസ്സിലാക്കാന്‍ കാനിച്ചു എനെ ഉള്ളു :) ലേലു അല്ലു ലേലു അല്ലു

Saturday, November 20, 2010

യോഗ ക്ലാസ്‌

തണലിന്റെ യോഗ ക്ലാസില്‍ പോയിരിക്കുമല്ലൊ അല്ലേ?

മടിയൊന്നും വിചാരിക്കണ്ടാ. തുടങ്ങിക്കോളൂ തുടര്‍ന്നോളൂ.

നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നാം അല്ലാതെ മറ്റാരെങ്കിലും വന്നു നോക്കുമോ?

എങ്കില്‍ തരക്കേടില്ലായിരുന്നു. പക്ഷെ അതു നാം തന്നെ നോക്കിയല്ലേ പറ്റൂ.

ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുള്ളതില്‍ ഒരു മണിക്കൂര്‍ നമുക്കു വേണ്ടി - നമുക്കു വേണ്ടി മാത്രം മാറ്റി വയ്ക്കുക.

സമയം ഇല്ല എന്നു പറയല്ലെ.

ജോലിയ്ക്കു പോകാന്‍ ഇറങ്ങുമ്പോള്‍ ആണെങ്കില്‍ പോലും അതി തീവ്രമായി അപ്പിയിടാന്‍ മുട്ടിയാല്‍ എന്തു ചെയ്യും ? പോക്കു പിന്നീടാകട്ടെ എന്നു വയ്ക്കും കാര്യം നടത്തും അല്ലെ ? അല്ലെങ്കില്‍ അതിന്റെ തീവ്രത കുറവാണെന്നു കരുതിയാല്‍ മതി.

അപ്പോള്‍ അത്ര തീവ്രമായി കരുതുക

ഈ ശരീരം ആരോഗ്യമായി നിലനിന്നാലേ നമുക്കു നമ്മുടെ ജീവിതം സഫലമാക്കാന്‍ സാധിക്കൂ

അതുകൊണ്ട്‌ ഒരു മണിക്കൂര്‍ നമ്മുടെ സ്വന്തം - ബാക്കി ഇരുപത്തിമൂന്നും മറ്റുള്ളവര്‍ക്ക്‌
സമ്മതിച്ചോ?

എങ്കില്‍ പോയെ എല്ലാവരും ക്ലാസില്‍ കയറിയേ.

മനുഷ്യശരീരത്തിന്റെ മസിലുകളും, അവയെ എല്ലുകളോടു ബന്ധിപ്പിക്കുന ടെന്‍ഡനുകളും പ്രവര്‍ത്തിക്കുന്ന രീതി വച്ചു നോക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരം വീഴാതെ നിലനിര്‍ത്തുവാന്‍ - ബാലന്‍സ്‌ നിലനിര്‍ത്തുവാന്‍ - ചില കാര്യങ്ങള്‍ ശ്രദ്ധിക്കും.

ഏതെങ്കിലും ഒരു വശത്തേക്കു പെട്ടെന്നു നീങ്ങിയാല്‍ മറുവശത്തേക്കു വലിയ്ക്കുന്ന മസില്‍ അതിനെ തടയാന്‍ ശ്രമിക്കും.

അതായത്‌ മുന്നോട്ടു കുനിയാന്‍ പെട്ടെന്നു ശ്രമിച്ചാല്‍ പിന്നോട്ടു വലിക്കുന്ന മസിലുകള്‍ അതിനെ തടയാന്‍ ശ്രമിക്കും എന്നര്‍ത്ഥം.

അതുകൊണ്ട്‌ കുനിഞ്ഞ്‌ കാല്‌വിരലില്‍ കൈവിരല്‍ കൊണ്ടു പിടിക്കണം എങ്കില്‍ അതിനു രണ്ടു വഴികള്‍ ശീലിക്കാം.

ഒന്ന്- സാവകാശം ആടി ആടി കുനിയാം, ക്രമേണ ക്രമേണ കുനിയലിന്റെ ആഴം കൂട്ടാം . ഒരു ദിവസം തന്നെ താഴെ എത്തണം എന്നു നിര്‍ബന്ധം പിടിക്കാതിരുന്നാല്‍ മതി. സാവധാന്മ നമുക്കു തന്നെ മനസ്സിലാകും നമ്മുടെ മസിലുകള്‍ അയഞ്ഞു തരുന്നുണ്ടെന്ന്

രണ്ട്‌ - ഒരേ പൊസിഷനില്‍ തന്നെ കുറെ നേരം തുടരുക. അപ്പോഴും അതിനെതിരായി പ്രവര്‍ത്തിക്കുന്ന മസിലുകള്‍ പ്രവര്‍ത്തനം കുറയ്ക്കും , നമുക്കു കൂടൂതല്‍ താഴേക്കു കുനിയാന്‍ സാധിക്കും.

ചക്രാസനം പറഞ്ഞതു ശ്രദ്ധിച്ചിരിക്കുമല്ലൊ

അതു പരിശീലിക്കുമ്പോള്‍ പ്രായം കൂടൂതല്‍ ഉള്ളവര്‍ ഒരു പൊക്കം കുറഞ്ഞ സ്റ്റൂള്‍ അഥവാ ടീപോയ്‌ മേല്‍ മലര്‍ന്നു കിടന്നിട്ട്‌ കൈകളും കാലുകളും നിലത്തുറപ്പിക്കുകയും പതുക്കെ ശരീരം ഉയര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്യാവുന്നതാണ്‌.

പക്ഷെ ഇത്‌ ആദ്യ ഘട്ടത്തില്‍ ചെയ്യേണ്ട കുറച്ചു നാള്‍ കൊണ്ട്‌ ശരീരം ഒരുവിധം ആരോഗ്യമുള്ളതാക്കിയതിനു ശേഷം ആണ്‌ നല്ലത്‌

അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ


പക്ഷെ ഏതായാലും അദ്യ ദിവസങ്ങളില്‍ അധികനേരം വ്യായാമം വേണ്ട.

ഇന്നലെ എഴുതിയപ്പോള്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി.

നടുവിനു വേദന ഉള്ളവര്‍ ഒരു അസ്ഥിരോഗവിദഗ്ദ്ധന്റെ ഉപദേശം അറിഞ്ഞിട്ടെ പാദഹസ്താസനം ചെയ്യാവൂ.

നട്ടെല്ലിന്റെ കശേരുക്കള്‍ക്കിടയില്‍ ഒരു ഷോക്‌ അബ്സോര്‍ബര്‍ പോലെ പ്രവര്‍ത്തിക്കുന്ന intervertebral Disc ഉണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ അവ പിന്നിലേക്കു തള്ളിനില്‍ക്കും.

അങ്ങനെയുള്ളവര്‍ ഈ ആസനം ശീലിച്ചാല്‍ Disc Prolapse എന്ന അവസ്ഥ തീവ്രം ആകുവാനും കുഴപ്പങ്ങള്‍ സംഭവിക്കാനും സാധ്യത ഉണ്ട്‌.

അതിനാല്‍ അവര്‍ ആദ്യം ചെയ്യേണ്ടത്‌ നട്ടെല്ലിനെ പിന്നിലേയ്ക്കു വളയ്ക്കുന്ന ആസനങ്ങള്‍ ആണ്‌. അവ ശീലിച്ച്‌ നടൂവുവേദന മാറുകയും, നട്ടെല്ലിന്റെ കശേരുക്കള്‍ക്കും മറ്റും ബലം വയ്ക്കുകയും ചെയ്ത ശേഷം മേല്‍പറഞ്ഞ ആസനവും ചെയ്യാം

അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ

Wednesday, November 17, 2010

വിമര്‍ശനം



ഈയിടെയായി ഗുരുകുലത്തില്‍ നിന്നും ഇങ്ങോട്ട്‌ കുറച്ചു കൂടൂതല്‍ ട്രാഫിക്‌ കാണുന്നു. അദ്ദേഹത്തിന്റെ

ആ പോസ്റ്റിനു
മറുപടി അന്നു എഴുതിയിരുന്നും ഇല്ല അതുകൊണ്ട്‌ പഴയ കഥകള്‍ ഒന്നയവിറക്കുന്നു

ഉമേഷിന്റെ വാചകക്കസര്‍ത്തുകള്‍ ചിലതു കാണുക.


"അത്ര ലളിതമാണു ചോദ്യം. “ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്കേ ഫലമുള്ളൂ” എന്നു താങ്കളും മറ്റു പലരും പറഞ്ഞതു മനസ്സിലാക്കാന്‍ വേണ്ടിയാണു് ഇതു ചോദിക്കുന്നതു്."

"ഇനി എവിടെ താങ്കള്‍ അതു പറഞ്ഞു എന്നു്. ഒരുപാടു സ്ഥലത്തുണ്ടു്. ഒന്നു് ഇവിടെ (ഡാലിയുടെ ഒരു പോസ്റ്റിന്റെ കമന്റായി). താങ്കളുടെ വാക്കുകള്‍:

ഞാന്‍ ഇതെഴുതിയാല്‍ ഉടനെ ചോദ്യം വരുമായിരിക്കും എന്റെ മൂന്നാം തൃക്കണ്ണില്‍ മുളച്ചതാണൊ എന്നൊക്കെ.

അല്ല കൂട്ടരേ. ഇതൊക്കെ അറിയണമെങ്കില്‍ ഗുരുമുഖത്തു നിന്നും പഠിക്കണം.

അതല്ലാതെ പറയാന്‍ പാടില്ലെന്നാണ്‌ മിന്നാമിനുങ്ങിനെ പിടിച്ചു വച്ച്‌ തീ കത്തിക്കാന്‍ ഊതിക്കൊണ്ടിരുന്ന കുരങ്ങന്മാരുടെ കഥയിലൂടെ പഞ്ചതന്ത്രം പറഞ്ഞത്‌.

അതുകൊണ്ടാണ്‌ കഠോപനിഷത്തില്‍ നചികേതസ്സിന്‌ യമധര്‍മ്മന്റെ അടുത്ത്‌ ഉത്തരം കിട്ടാന്‍ പെടാപ്പാടു പെടേണ്ടി വന്നത്‌

അതനുസരിക്കാതിരുന്നതുകൊണ്ടാണ്‌ കട്ട്‌ ചെയ്തു കളയത്തക്കവണ്ണം തറയായിട്ടുള്ള കമെന്റുകള്‍ എനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത്‌ — “ആചാര കുലമാഖ്യാതി” എന്നുള്ളതു കൊണ്ട്‌ ഞാനവക്ക്‌ മരൂപടി പറയുന്നില്ല.


ഇനിയുമുണ്ടു്. നാളെയോ മറ്റോ ഒന്നുകൂടി തപ്പി കൂടുതല്‍ കണ്ടുപിടിച്ചു തരാം.
"

ഞാന്‍ പറഞ്ഞിട്ടില്ലാത്ത ചില വാചകങ്ങള്‍ എന്നില്‍ ആരോപിക്കുന്നു.

അതുകൊണ്ട്‌ ഞാന്‍ എടുത്തു ചോദിക്കുകയും ചെയ്തു. അഥവാ അങ്ങനെ എവിടെ എങ്കിലും ഒരു absolute statement എന്നില്‍ നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താം എന്നും രണ്ടു തവണ പറഞ്ഞു.

അതു പോട്ടെ.

കൈക്കുളങ്ങരയും ചൊവ്വാദോഷവും.

കൈക്കുളങ്ങര രാമവാര്യര്‍ എഴുതിയിരിക്കുന്നത്‌ "ചെറുക്കനും പെണ്ണിനും തമ്മില്‍ തമ്മില്‍ ഇഷ്ടമാണെങ്കില്‍ മറ്റൊന്നും നോക്കേണ്ട ആവശ്യമില്ല" എന്നര്‍ത്ഥം വരുന്ന വാചകം ആണ്‌.

അതാണ്‌ മനഃപൊരുത്തം ഉണ്ടെങ്കില്‍ മറ്റൊന്നും നോക്കണ്ടാ എന്നു ഞാന്‍ എഴുതിയത്‌. അല്ലാതെ ചൊവ്വയും ബുധനും ഒന്നും ഞാനും പിന്താങ്ങിയിട്ടില്ല ഒരിടത്തും.

അതിനെ ഉമേഷ്‌ എങ്ങനെ ഒക്കെയാണ്‌ വഷളാക്കാന്‍ നോക്കിയിരിക്കുന്നത്‌ എന്ന് ആ പോസ്റ്റ്‌ തന്നെ വായിച്ചു രസിക്കുക. :)

കൂടൂതല്‍ എഴുതാന്‍ സമയം ഇല്ല. അതുകൊണ്ട്‌ നിര്‍ത്തട്ടെ

The screen shots of Mozillla and IE now from the same PC

നിര്‍ദ്ദേശങ്ങള്‍

യോഗശാസ്ത്രത്തിന്റെ ആത്യന്തികമായ പ്രയോജനം സമാധി എന്നാണ്‌

അതാണ്‌ അതിന്റെ എട്ടാമത്തെ അംഗം

"സമാധി" എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം "സമയായ ധീ" എന്നാണ്‌.

ധീ = ബുദ്ധി
സമയായ ബുദ്ധി എന്നു പറഞ്ഞാല്‍ എല്ലാറ്റിനെയും ഒരേപോലെ കാണുന്ന ബുദ്ധി.

അതായതു ഈ പ്രപഞ്ചത്തിലുള്ള യാതൊന്നും തന്നില്‍ നിന്നും അന്യമല്ല എന്നുള്ള അറിവ്‌.

ബുദ്ധി 'സമാ' എന്നും 'വിഷമാ' എന്നും രണ്ടു തരത്തിലാണ്‌ ഭാരതീയ തത്വശാസ്ത്രം പറയുന്നത്‌.

വിഷമയായ ബുദ്ധിയാണ്‌ നമുക്കുള്ളത്‌ അതുകൊണ്ടാണ്‌ നാം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാണെന്നുള്ള തോന്നല്‍ നമുക്കുള്ളത്‌.

അതുള്ളപ്പോള്‍ നമുക്ക്‌ അതുവേണം ഇതുവേണം മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വേണം എന്ന തോന്നലിനു പ്രസക്തിയുണ്ട്‌. കാരണം നാം മറ്റുള്ളതില്‍ നിന്നും വ്യത്യസ്ഥനാണ്‌/വ്യത്യസ്ഥയാണ്‌.

അതു മാറി സമയായ ബുദ്ധിയുണ്ടായാലെ സുഖം ലഭിക്കൂ.

ആ ആത്യന്തികസുഖത്തിനുള്ള ഉപായം ആണ്‌ യോഗശാസ്ത്രം.

ബുദ്ധി മനസ്‌ ഇവ അന്യോന്യബദ്ധമാണ്‌. മനസ്സും ശരീരവും അതേപോലെ തന്നെ അന്യോന്യബദ്ധമാണ്‌ ആധാരം/ആധേയം അല്ലെങ്കില്‍ ആശ്രയം/ ആശ്രയി എന്ന രീതില്‍

ശരീരം ആരോഗ്യം ഉള്ളതാണെങ്കില്‍ മാത്രമേ മനസ്സും ആരോഗ്യമുള്ളതാകൂ

മനസ്സ്‌ ആരോഗ്യമുള്ളതാണെങ്കിലേ ശരീരം ആരോഗ്യം ഉള്ളതായിരിക്കൂ.

അതുകൊണ്ട്‌ മാനസികാരോഗ്യം ഇച്ഛിക്കുന്നവര്‍ക്കുള്ള ആദ്യനിര്‍ദ്ദേശം ആണ്‌ ശാരീരിക ആരോഗ്യം നിലനിര്‍ത്താനുള്ള ഉപായങ്ങള്‍.

അതിന്റെ ആദ്യപടിയാണ്‌ "യോഗാസനങ്ങള്‍"

"സ്ഥിരസുഖമാസനം" എന്നാണ്‌ അതിന്റെ നിര്‍വചനം.

ഏതൊരു ആസനം ആണൊ പരിശീലിക്കുന്നത്‌ ആ ആസനത്തില്‍ സ്ഥിരമായും സുഖമായും തുടരാന്‍ സാധിക്കണം അല്ലെങ്കില്‍ അതു ശരിയല്ല.

കൂടുതല്‍ നേരം എന്നത്‌ 'സ്ഥിരം' എന്ന പദത്തിന്റെ ലളിതമായ വിവരണം.

എത്രനേരം തുടര്‍ന്നാലും അത്രനേരവും 'സുഖ'മായിരിക്കണം എന്നത്‌ അതിന്റെ ഉപാധി.

അതായത്‌ കാലിന്റെ തുടകള്‍ വേദനിച്ചു കൊണ്ട്‌ ഒരാള്‍ പദ്‌മാസനം ശീലിക്കുന്നു എങ്കില്‍ അതു തെറ്റാണ്‌ എന്നര്‍ത്ഥം. വേദന ഉണ്ടാകുന്നതിനു മുമ്പു തന്നെ അതു നിര്‍ത്തിയിരിക്കണം.

അപ്പോള്‍ ഏതു ആസനം ശീലിച്ചാലും അത്‌ ആദ്യം ആദ്യം അല്‍പസമയം മാത്രം ശീലിക്കുക.

നാം കളികള്‍ തുടങ്ങുമ്പോള്‍ കാണാറില്ലേ ആദ്യത്തെ ദിവസം കളിച്ചാല്‍ കുറെ ഏറെ സമയം കളിക്കും വൈകുന്നേരം വീട്ടില്‍ വന്നു കുളി കഴിഞ്ഞു കിടന്നാല്‍ പതുക്കെ ശരീര വേദന തുടങ്ങുകയായി.

എന്നാല്‍ ക്രമേണ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ വേദന തന്നത്താനെ ഇല്ലാതെ ആകും.

പക്ഷെ ചിലപ്പോള്‍ രണ്ടാമത്തെ ദിവസം കളിക്കന്‍ കഴിഞ്ഞു എന്നു വരികയില്ല.

അത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടാകാന്‍ യോഗ പരിശീലനത്തിനിടയില്‍ ഉണ്ടാകരുത്‌ എന്നര്‍ത്ഥം.

ക്രമേണ മാത്രമേ സമയദൈര്‍ഘ്യവും, യോഗയുടെ കാഠിന്യവും വര്‍ദ്ധിപ്പിക്കാവൂ.

തുടരും

Monday, November 15, 2010

വിഷ്ണു വ്യാപ്തൗ

http://paarthans.blogspot.com/2010/11/blog-post_09.html

http://anaryan-blog.blogspot.com/2010/11/vishnu-semen.html


"വിഷ്ണു വ്യാപ്തൗ" വ്യാപിയായതില്‍ വിഷ്ണു എന്ന ധാതുവില്‍ നിന്നും ശബ്ദങ്ങള്‍ രൂപീകരിക്കണം.

എന്നാല്‍ ഒരു വാക്ക്‌ നിര്‍വചിച്ചാല്‍ അതു കാലദേശാദികള്‍ക്ക്‌ അധീനം ആകും.

ആ പരിമിതി - ക്ലിപ്തത ഇല്ലാതിരിക്കുവാന്‍ വേണ്ടി വിഷ്ണു എന്ന സങ്കല്‍പ്പത്തിന്‌ ധാതു രൂപം തന്നെ പേരായി നല്‍കി

അതായത്‌ അത്‌ എത്ര വേണമെങ്കിലും വ്യാപ്തിയുള്ളത്‌ -അപരിമിതം - അനന്തം എന്നര്‍ത്ഥം.

വിഷ്ണുസ്തുതിയില്‍ "ശാന്താകാരം ഭുജഗശയനം -- " എന്നു പറയുന്നതു ശ്രദ്ധിക്കുക

ശാന്താകാരം എന്ന വാക്കു ശ്രദ്ധിച്ചോ?

ശാന്തം ആകാരം എന്ന രണ്ടു പദങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്‌ അത്‌.

ആകാരം എന്നാല്‍ രൂപം ആകൃതി- അല്ലെ?

വിഷ്ണുവിന്റെ രൂപം എന്താണെന്നാണു പറഞ്ഞത്‌?

ശാന്തം

അതെങ്ങനെ ഒക്കും?

ശാന്തം എന്നതു ഭാവം അല്ലേ? ആകൃതി ആണോ?

ആകാരത്തില്‍ ശാന്തമാകുന്നത്‌ എങ്ങും നിറഞ്ഞതാണ്‌.
എങ്ങും നിറഞ്ഞ വസ്തുനിന്‌ ആകൃതി അതേ ആകാന്‍ കഴിയൂ. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ രൂപം ശാന്തം എന്നു പറയുന്നത്‌

ഇനി നാരായണന്‍ - നാരത്തില്‍ അയനം ചെയ്യുന്നവന്‍ എന്നു പറഞ്ഞതു നോക്കുക.

ജലം

പഞ്ചഭൂതങ്ങളെ കുറിച്ച്‌ ഈ പോസ്റ്റ്‌ എഴുതേണ്ടി വന്നതും ഇതൊക്കെ കൊണ്ടാണ്‌

ജലം യോനി എന്നാണ്‌ നിര്‍വചനം. പ്രപഞ്ചവസ്തുവിന്റെ യോനി പഞ്ഞിയില്‍ നിന്നും നൂലുണ്ടാകുന്നതു പോലെ, മണ്ണുകൊണ്ട്‌ ഇഷ്ടിക ഉണ്ടാകുന്നതുപോലെ ജലം ആണ്‌

അതല്ലാതെ ശുക്ലം അല്ല ഇവിടെ പറയുന്നത്‌

Friday, November 12, 2010

ദ്രവ്യവിചാരം

ദ്രവ്യവിചാരം
ഭാരതീയ തത്വശാസ്ത്രത്തില്‍ 'ദ്രവ്യം' എന്ന ഒരു പദം ഉണ്ട്‌.

അതു കേട്ടാല്‍ നാം മനസ്സിലാക്കുന്നത്‌ ആംഗലേയത്തില്‍ "matter" എന്ന പദം കൊണ്ട്‌
ഉദ്ദേശിക്കുന്ന വസ്തു ആയിരിക്കും അല്ലെ?

പഞ്ചേന്ദ്രിയങ്ങളെ കൊണ്ട്‌ അനുഭവിക്കാവുന്ന ഏതെങ്കിലും വസ്തു ആയിക്കോട്ടെ അതാണ്‌ matter എന്നു നാം ധരിക്കുന്നു.

അങ്ങനെ അല്ലേ? അല്ലെങ്കില്‍ പറയണേ

പലതരം നിര്‍വചനങ്ങള്‍ ഉണ്ട്‌ എങ്കിലും സാമാന്യമായി അംഗീകരിക്കപ്പെട്ടത്‌ "any substance which has mass and occupies space" എന്നാണ്‌

അപ്പോള്‍ പ്രശ്നം Photons have no mass, so they are an example of something in
physics as not comprised of matter. They are also not considered "objects" in
the traditional sense, as they cannot exist in a stationary state."

ഈ തലവേദന മുഴുവന്‍ വിക്കി ദാ ഇവിടെ സൂചിപ്പിക്കുന്നും ഉണ്ട്‌
http://en.wikipedia.org/wiki/Matter

അതുകൊണ്ട്‌ നമുക്ക്‌ ഭാരതീയതത്വശാസ്ത്രം എന്തു പറഞ്ഞു എന്നു നോക്കാം.

"യത്രാശ്രിതാഃ കര്‍മ്മഗുണാഃ
കാരണം സമവായി യത്‌ തത്‌ ദ്രവ്യം"

ആചാര്യന്‍ ദ്രവ്യത്തെ നിര്‍വചിച്ചിരിക്കുന്നു.

കര്‍മ്മവും ഗുണവും യാതൊന്നിനെ ആശ്രയിച്ചിരിക്കുന്നുവോ, കര്‍മ്മഗുണങ്ങളുടെ സമവായി കാരണം യാതൊന്നാണൊ അതു ദ്രവ്യം"

ചുറ്റിക്കാന്‍ ഇനി എന്തു വേണം?

കര്‍മ്മവും ഗുണവും യാതൊന്നിനെ ആശ്രയിച്ചിരിക്കുന്നു എന്നു കേട്ടപ്പോള്‍ തോന്നി ആഹാ ഒരു വസ്തു കിട്ടി അതാണ്‌ ദ്രവ്യം എന്ന്. എന്നാല്‍ ബാക്കി വായിച്ചപ്പോഴോ?

കര്‍മ്മഗുണങ്ങളുടെ സമവായികാരണം ആണ്‌ ദ്രവ്യം അല്ലാതെ ദ്രവ്യം എന്ന് വേറൊന്നില്ല.

ഒരല്‍പം ആഴത്തില്‍ ചിന്തിക്കാം

പ്രകൃതി, വികൃതി എന്നിങ്ങനെ രണ്ടു വാക്കുകള്‍ കേട്ടിരിക്കും അല്ലെ?

പ്രകൃതി എന്നത്‌ നിര്‍ഗ്ഗുണം , നിര്‍വികാരം.

ആംഗലേയത്തില്‍ neutral എന്നു വേണമെങ്കില്‍ പറയാം. എല്ലാം balanced ആണെങ്കില്‍ കര്‍മ്മം ഉണ്ടാകില്ല ഗുണവും ഉണ്ടാകില്ല. നിശ്ചേഷ്ഠമായിരിക്കും- ചേതനയുണ്ടാവില്ല.

ഈ ചേതന വരുന്നത്‌ വികൃതിയില്‍ ആണ്‌.

neutral ആയിരുന്ന വസ്തുവിന്റെ balance തെറ്റി - അതു വികൃതമായി. അവിടെ കര്‍മ്മം ജനിക്കുന്നു.

ഇപ്പറഞ്ഞ ആദിപ്രകൃതി "അവ്യക്തം" എന്ന പേരില്‍ സാംഖ്യദര്‍ശനം പറയുന്നു. (അതിന്റെ വിശദാംശങ്ങള്‍ പിന്നെ നോക്കാം)

പ്രപഞ്ചസൃഷ്ടിക്രമം പിന്നീടു പറയുന്നത്‌ അവ്യക്തത്തില്‍ നിന്നും മഹത്തത്വം ഉണ്ടായി എന്ന്. ഈ രണ്ടാമതു പറയുന്നതും നിര്‍വികാരം തന്നെ. അതില്‍ നിന്നും മൂന്നാമതായി ഉണ്ടാകുന്നതാണ്‌ "അഹംകാരം"

"അഹം" എന്നാല്‍ ഞാന്‍ അഹംകാരം എന്നാല്‍ ഞാന്‍ എന്ന ഭാവം. അതായത്‌ ഒരു അടിസ്ഥാനവസ്തു
- അളക്കപ്പെടാന്‍ യോഗ്യമായ വസ്തു ഉണ്ടായി എന്നര്‍ത്ഥം. അതിന്‌ അതിന്റെതായ സ്വഭാവം ഉണ്ട്‌.

ഇതുണ്ടാകാനുള്ള കാരണം ത്രിഗുണങ്ങള്‍ ആണ്‌ എന്നു പറയുന്നു.

സത്വം രജസ്സ്‌ തമസ്‌ എന്ന മൂന്നു ഗുണങ്ങള്‍ ആണ്‌ ത്രിഗുണങ്ങള്‍ എന്നറിയപ്പെടൂന്നവ.

കര്‍മ്മശക്തി - അഥവാ ക്രിയാശക്തി ആണ്‌ രജസ്‌, അതിനെതിരായ - അതിനെ നിഷ്ക്രിയമാക്കുന്നതാണ്‌ തമോഗുണം.

പ്രകാശാത്മകം - അറിവ്‌ ആണ്‌ സത്വം.
അപ്പോള്‍ അറിവ്‌, കര്‍മ്മശക്തി, അതിന്റെ നിയന്താവായ തമസ്‌ എന്നു മൂന്നു ഗുണങ്ങള്‍
പ്രവര്‍ത്തിക്കുന്നതാണ്‌ സൃഷ്ടിയുടെ മൂലകാരണം

അറിവു Technology - തന്ത്രം മാത്രം കൊണ്ട്‌ ഒന്നും ആകില്ല
അതു പ്രാവര്‍ത്തികമാക്കുവാന്‍ അതിന്റെ ക്രിയാകാരകനും യന്ത്രവും കൂടി വേണം.

അതിനെ നിയന്ത്രിച്ചില്ലെങ്കിലും ഉദ്ദിഷ്ടഫലം ലഭിക്കുകയില്ല അപ്പോള്‍ നിയന്ത്രിക്കുവാന്‍ നിയന്താവും വേണം

ഈ മൂന്നു ഗുണങ്ങളും സമ്യക്കായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ സൃഷ്ടി നടക്കുക.

ആദ്യവസ്തുവായ പ്രകൃതിയില്‍ ഇവമൂന്നും ഒരെ ബലത്തില്‍ നിക്കുന്നതുകൊണ്ട്‌ അതു നിര്‍വികാരമാകുന്നു.

സൃഷ്ടിയുടെ ആദ്യഘട്ടത്തില്‍ ഈ ബലത്തിന്റെ സന്തുലിതാവസ്ഥ മാറുകയും വ്യത്യസ്ഥങ്ങളായ
അഹംബോധമുള്ള വസ്തുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു.

അഹംബോധമുള്ള വസ്തുക്കള്‍ അഞ്ചു തന്മാത്രകള്‍ എന്നാണു പറയപ്പെടുന്നത്‌.
അഞ്ച്‌ ഇന്ദ്രിയങ്ങള്‍ക്കു അനുഭവവേദ്യങ്ങളായ ശബ്ദം സ്പര്‍ശം രൂപം രസം ഗന്ധം എന്ന
ഗുണങ്ങള്‍ ആണ്‌ അവ.

അവയും 'വസ്തു' എന്നു നിര്‍വചിക്കുവാന്‍ സാധിക്കുന്നവ അല്ല എന്നു സാരം.
ഇവയില്‍ നിന്നാണ്‌ വസ്തു എന്നു നിര്‍വചിക്കാനാകുന്ന പഞ്ചഭൂതങ്ങളുടെ ഉല്‍പ്പത്തി.

പഞ്ചഭൂതങ്ങള്‍

"ഭൂതം" എന്നത്‌ സിനിമയില്‍ കാണുന്ന ഭൂതമല്ല അല്ലാവുദീന്റെ ഭൂതവും അല്ല.
'ഉണ്ടായത്‌' എന്നാണ്‌ അതിനര്‍ത്ഥം. ഉണ്ടാക്കിയതല്ല ആരും ഉരുട്ടി ഉണ്ടാക്കിയതല്ല ,
തന്നെ ഉണ്ടായതാണ്‌.

ഭൂതങ്ങള്‍ പഞ്ചീകൃതങ്ങള്‍ ആണ്‌. എന്നു പറഞ്ഞാല്‍ absolute ആകാശഭൂതം, absoluteജലഭൂതം, absolute അഗ്നിഭൂതം, absolute വായുഭൂതം, absolute പൃഥിവീഭൂതം എന്ന് ഇല്ല,

പിന്നെയോ അവ ഓരോന്നും അഞ്ചുഭൂതങ്ങളും ചേര്‍ന്നവയാണ്‌. അല്ലാതെ ഒറ്റയ്ക്കൊറ്റയ്ക്ക്‌
നിലനില്‍പ്പില്ല.

പക്ഷെ വ്യാവഹാരിക സൗകര്യത്തിനു വേണ്ടി അങ്ങനെ സങ്കല്‍പ്പിക്കുന്നു എന്നു മാത്രം.

ആകാശഭൂതം
"ശബ്ദഗുണമാകാശം" എന്നു നിര്‍വചിക്കുമ്പോള്‍ ആകാശം എന്ന ഭൂതത്തിന്റെ ഗുണം property
ശബ്ദം ആണ്‌.

ഇനി ആദ്യം പറഞ്ഞ ശ്ലോകം നോക്കുക

ഗുണത്തിന്റെ സമവായികാരണം ആണ്‌ ദ്രവ്യം എങ്കില്‍ ശബ്ദഗുണത്തിനു ആകാശമാണ്‌ ആശ്രയസ്ഥാനം. അതിന്‌ ആകാശത്തില്‍ നിന്ന്‌ വേറിട്ടു നിലനില്‍ക്കാനാവില്ല.

വസ്ത്രം ഉണ്ടാക്കുന്നതു നൂലു കൊണ്ടാണ്‌. എങ്കില്‍ വസ്ത്രത്തിനു നൂലില്ലാതെ നിലനില്‍പ്പില്ല എന്നു പറയുന്നതുപോലെ ഉള്ള ബന്ധത്തെ ആണ്‌ സമവായി ബന്ധം എന്നു പറയുന്നത്‌. നൂല്‍ വസ്ത്രത്തിന്റെ സമവായി കാരണം ആണ്‌ എന്നു പറയുന്നു.

മറ്റുവസ്തുക്കള്‍ക്കു നിലനില്‍ക്കാനുള്ള ഇടം കൊടുക്കുക എന്നതാണ്‌ ആകാശഭൂതത്തിന്റെ
ധര്‍മ്മം അഥവാ കര്‍മ്മം

അപ്പോള്‍ ശബ്ദം എന്ന ഗുണം, നിലനില്‍ക്കാന്‍ ഇടം നല്‍കുക എന്ന കര്‍മ്മം ഇവ ഏതൊന്നിനെ
ആശ്രയിച്ചിരിക്കുന്നുവോ അത്‌ ആകാശം.

ശബ്ദഗുണത്തെ അറിയാനുപകരിക്കുന്ന ശ്രോത്രേന്ദ്രിയവും ആകാശത്തില്‍ നിന്നുണ്ടാകുന്നു.
നിലനില്‍ക്കാന്‍ ഇടം കൊടുക്കേണ്ടതുകൊണ്ട്‌ മറ്റു വസ്തുക്കളും അതില്‍ തന്നെ
അടങ്ങിയിരിക്കുന്നു എന്നിനി പറയേണ്ടല്ലൊ അല്ലേ?

വായുഭൂതം

"ചലനാത്മകം വായു:"

ചലനം വായുവിന്റെ ധര്‍മ്മം/കര്‍മ്മം. സ്പര്‍ശഗുണം.

"വായുസ്തന്ത്രയന്ത്രധരഃ"
തന്ത്രത്തെയും യന്ത്രത്തെയും ധരിക്കുന്നത്‌ വായു ആണ്‌.

തന്ത്രം എന്നത്‌ "technology" യന്ത്രം അതിന്റെ നടത്തിപ്പിനുള്ള "machinery"
ഇവ രണ്ടിനെയും ധരിക്കുന്നത്‌ വായു ആണ്‌.

ചുരുക്കത്തില്‍ ദ്രവ്യം എന്തായിരിക്കണം എന്നു തീരുമാനിച്ചു നടപ്പിലാക്കുന്നത്‌ വായു എന്നര്‍ഥം.

അതിന്റെ vision and Implementation വായുവിന്റെ ധര്‍മ്മം.

ഒരു വസ്തുവും രണ്ടു ക്ഷണങ്ങളില്‍ ഒരേ പോലെ നിലനിക്കുന്നില്ല, അനുക്ഷണപരിണാമം നടക്കുന്നു.

ഈ ക്ഷണം എന്നതും നിര്‍വചനത്തിനതീതം ആണ്‌. സമയത്തിന്റെ ഏറ്റവും ചെറിയ മാത്ര ഏത്രയാണു
പോലും?

അഥവാ അതു കണ്ടുപിടിക്കാം എങ്കില്‍ അങ്ങനെ ഉള്ള രണ്ടു മാത്രകളില്‍ ഏതൊരു ദ്രവ്യവും
വ്യത്യസ്ഥമായിരിക്കും.

പച്ചമാങ്ങ പഴുക്കുന്ന ഉദാഹരണം ഞാന്‍ മുമ്പ്‌ പല പോസ്റ്റുകളിലും എഴുതിയിരുന്നത്‌
ഒന്നു കൂടി വായിക്കുക.

പഞ്ചീകൃതമായ ഓരോ ഭൂതത്തിലും ഉള്ള ഓരോ തന്മാത്രയുടെയും നില അനുനിമിഷം
വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്നു സാരം. ഇത്‌ പക്ഷെ at random അല്ല ഒരു
നിശ്ചിതപ്ലാനിനനുസരിച്ചായിരിക്കും എന്നു മാത്രം. ഇടയ്ക്കിടെ aberrations
ഉണ്ടാകുമായിരിക്കും പക്ഷെ അതു നിയമായെടുക്കരുത്‌. (അങ്ങനെ എടുക്കുന്നവര്‍ ആണ്‌ ആണ്‌
ആണിനെ പ്രേമിക്കുന്നത്‌ ശരി ആണെന്നു വാദിക്കുന്നവര്‍. അതു
താല്‍ക്കാലികമായുണ്ടാകുന്ന ഒരു aberration ആണ്‌ അത്രമാത്രം)

അഗ്നിഭൂതം


അഗ്നിയുടെ ഗുണം രൂപം , ലക്ഷണം ഉഷ്ണം. പചനം കര്‍മ്മം
പചനം അഥവാ പാകം ആണ്‌ മുമ്പ്‌ പറഞ്ഞ അനുനിമിഷപരിണാമം.

ആ അനുനിമിഷപരിണാമം വരുത്തുന്ന "യന്ത്രം" അഗ്നി ആണ്‌.
ഓരോ ദ്രവ്യത്തിനും ഓരോ നിമിഷത്തിലും യാതൊരു രൂപമാണൊ ഉള്ളത്‌ അത്‌ അതിന്റെ അഗ്നിയെ അനുസരിച്ചിരിക്കും.

വീണ്ടും ഒരിക്കല്‍ കൂടി മാങ്ങയുടെ ഉദാഹരണം നോക്കുക. പച്ചമാങ്ങയുടെ രൂപവും പഴുത്തമാങ്ങയുടെ രൂപവും രണ്ടും രണ്ടാണ്‌.

സ്ഥൂലമായ രീതിയില്‍ ഉദാഹരണം കണ്ടാല്‍ അതിന്‍ പ്രകാരം അനുനിമിഷപരിണാമത്തിലും രൂപം
വ്യത്യാസപ്പെടും എന്നു മനസ്സിലാക്കം. പക്ഷെ അത്‌ ഇന്ദ്രിയവേദ്യമല്ല എന്നു മാത്രം.

പഞ്ചീകൃതമായ അഗ്നിഭൂതത്തിലെ വായുതന്മാത്ര അതിന്റെ technology ആണ്‌ അഗ്നിതന്മാത്ര
അതിന്റെ യന്ത്രം ആണ്‌. അതിന്റെ മാത്രയനുസരിച്ചിരിക്കും അതിന്റെ രൂപം. ചുരുക്കത്തില്‍ ഒരു വസ്തുവിന്റെ രൂപം അതിലെ താല്‍ക്കാലികമായ അഗ്നിയുടെ അവസ്ഥയായിരിക്കും

അതാണ്‌ "കായോഗ്നിഃ"

എന്നു പറയുവാന്‍ കാരണം ആ വസ്തുവിന്റെ കായം =ശരീരം അതിലെ അഗ്നിയാണ്‌ എന്നര്‍ഥം
ആ രൂപത്തെ അറിയാനുള്ള ഇന്ദ്രിയവും അഗ്നിഭൂതത്തില്‍ നിന്നുണ്ടാകുന്നു.

ജലഭൂതം


രസം ആണ്‌ ജലഭൂതത്തിന്റെ ഗുണം

പശിമയാണ്‌ ധര്‍മ്മം. രണ്ടു ഭാവങ്ങളെ കൂട്ടിപ്പിടിപ്പിക്കുക എന്നതാണ്‌ പശിമ - ഒട്ടിക്കുക എന്നര്‍ത്ഥം.

ആംഗലേയര്‍ പറയുന്ന Electromagnetic Force വേണമെങ്കിലുദാഹരണം ആയി കാണാം.

പക്ഷെ അത്ര മാത്രം അല്ല predominantly എന്നു വേണമെങ്കില്‍ പറയാം

ജലം "യോനി" ആണെന്നു പറയുന്നു.

യോനി എന്നാല്‍ സമവായികാരണം തന്നെ ആണ്‌.

പഞ്ഞിയില്‍ നിന്നും നൂലുണ്ടാകുന്നതുകൊണ്ട്‌ പഞ്ഞി നൂലിന്റെ യോനി ആണ്‌, മണ്ണില്‍
നിന്നും ഇഷ്ടിക ഉണ്ടാകുന്നതുകൊണ്ട്‌ മണ്ണ്‌ ഇഷ്ടികയുടെ യോനിയാണ്‌, എന്നതുപോലെ
ദ്രവ്യത്തിന്റെ സമവായികാരണം അഥവാ യോനി ജലം ആണ്‌.

പൃഥിവീഭൂതം


ഗന്ധഗുണം. ദ്രവ്യത്തിന്റെ അധിഷ്ഠാനം ധര്‍മ്മം.
മൂര്‍ത്തദ്രവ്യം പൃഥിവീഗുണഭൂയിഷ്ഠം എന്നു പറയും.

"ദ്രവ്യം ക്ഷ്മാം അധിഷ്ഠായ ജായതെ" എന്നാണു പറയുന്നത്‌. ആദ്യത്തെ ശ്ലോകം പറയുന്നതുപോലെ ഗുണം കര്‍മ്മം എന്നിവയ്ക്കാധാരം ആയ "അത്‌" പൃഥിവീഭൂതത്തെ അധിഷ്ഠാനമായി ഉണ്ടാകുന്നു

രസതന്ത്രം പഠിച്ചപ്പോള്‍ Dextro rotatory and Levo Rotatory Forms പഠിച്ചു കാണും
അല്ലെ?

ഒരേ രാസഘടനയുള്ള വസ്തുക്കള്‍ തന്നെ Spatial Configuration വ്യത്യസഥമാകുമ്പോള്‍
വിവിധ ഗുണങ്ങള്‍ പ്രകാശിപ്പിക്കുന്നു.

അതായത്‌ ആ വസ്തുവിന്റെ ആ ഗുണത്തിനാധാരം അതിന്റെ spatial configuration ആണ്‌ അല്ലാതെ
വസ്തുവിന്റെ ഘടകങ്ങള്‍ മാത്രം അല്ല.

അങ്ങനെ എങ്കില്‍ ഘടകങ്ങള്‍ മേല്‍പറഞ്ഞ പ്രകാരം സമവായികാരണമായ ജലഭൂതവും , Spatial
Configuration പൃഥിവീഭൂതവും ആണ്‌ എന്നു ഞാന്‍ അനുമാനിക്കുന്നു.

വിദഗ്ദ്ധരായവര്‍ ഇതില്‍ കൂടൂതല്‍ വെളിച്ചം വീശിയാല്‍ നന്നായിരുന്നു.

അപ്പോള്‍ ദ്രവ്യം എന്നു നിര്‍വചിക്കാവുന്ന ഏറ്റവും ചെറിയ കണം എടൂത്താല്‍ അതില്‍ പെടുന്നു പഞ്ചീകൃതപഞ്ചഭൂതങ്ങള്‍.

പക്ഷെ അതും സ്ഥായി ആയി ഒരേ രൂപത്തില്‍ നില നില്‍ക്കുന്നില്ല. അപ്പോള്‍ പിന്നെ ദ്രവ്യത്തിനെ എങ്ങനെ നിര്‍വചിക്കും

ആ സുന്ദരപ്രക്രിയ ആയിരുന്നു ആചാര്യന്‍ ഒറ്റ വരിയില്‍ നേരത്തെ പറഞ്ഞത്‌
"യത്രാശ്രിതാഃ കര്‍മ്മഗുണാഃ
കാരണം സമവായി യത്‌ തത്‌ ദ്രവ്യം"

ഒരേ ശ്വാസത്തില്‍ തന്നെ നിരവചനവും നിരാകരണവും

പണ്ടു കാട്ടില്‍ ഇരുന്നു ഓലമടക്കുകളില്‍ കുത്തിക്കുറിച്ചവരുടെ ഒരു രോമത്തില്‍
തൊടാന്‍ പോലും വിവരം കൊണ്ട്‌ അര്‍ഹതയില്ലാത്ത കൊജ്ഞാണന്മാര്‍ ഓരോന്നു എഴുതി
വിടുന്നതു കാണുമ്പോള്‍

ചുമ്മാ കുറിച്ചതാണ്‌

Thursday, November 04, 2010

വിനാശകാലേ വിപരീതബുദ്ധിഃ

"വിനാശകാലേ വിപരീതബുദ്ധിഃ"

ഈ വരി ഒരു പഴഞ്ചൊല്ലായി എല്ലാവരും കേട്ടുകാണും അല്ലേ?

ഇത്‌ ഒരു ശ്ലോകത്തിന്റെ നാലാം പാദം ആണ്‌

ആരുടെ ഏതു കൃതിയിലെ ഏതു ശ്ലോകമാണെന്നു പറയാമോ?